Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Dies

Thiruvananthapuram

വെൽഡിംഗ് പണിക്കിടെ വീണ് പരിക്കേറ്റയാൾ മരിച്ചു

പൂവാർ : വെൽഡിംഗ് പണിക്കിടയിൽ കൂരക്ക് മുകളിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കാഞ്ഞിരംകുളംനെല്ലിക്കാക്കുഴി പഴയ കച്ചേരിവിള വീട്ടിൽ ജേക്കബ് പ്രസാദ് ( ജയൻ- 46 ) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ തിരുപുറത്തായിരുന്നു സംഭവം.

വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ജയനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ഭാര്യ: സുമ. മക്കൾ: വിദ്യാർഥികളായ അജയ് ജേക്കബ്, അഞ്ചന ജേക്കബ്.

Kerala

കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

തിരുവനന്തപുരം: കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണംസംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Kerala

ബാറിലെ സംഘര്‍ഷം; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു


വരാപ്പുഴ: വരാപ്പുഴയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുവള്ളി തൃക്കപുരം സെന്‍റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്ക് സമീപം മണ്ണുവിള പുത്തന്‍വീട്ടില്‍ ജോമോന്‍(42)ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി മദ്ദളക്കാരന്‍ വീട്ടില്‍ ശ്രീജിത്തി (40)നെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 31നു രാത്രി പത്തോടെ വരാപ്പുഴ ഗോപിക റീജന്‍സി ബാറിലാണ് സംഭവം നടന്നത്. മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വയറിനു മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റ ജോമോന്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

District News

ദുബൈയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു


കോഴിക്കോട്: കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ പത്തൊന്‍പതുകാരന്‍ ദുബൈയില്‍ മരിച്ചു. വിരുപ്പില്‍ മുഹമ്മദ് മിശാല്‍ ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയതായിരുന്നു.


ദുബൈയിലെ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണാണ് മരണം. ഫോട്ടോയെടുക്കാനായി കെട്ടിടത്തിന് മുകളില്‍ കയറിയതായിരുന്നു. ഇതിനിടയില്‍ തെന്നിവീഴുകയായിരുന്നു. ഉടനെ റാശിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിരുപ്പില്‍ മുനീറിന്‍റെയും പുത്തൂര്‍മഠം കൊശാനി വീട്ടില്‍ ആയിഷയുടെയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

District News

ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ബസ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണമടഞ്ഞു. രാമനാട്ടുകര പെരിങ്ങാവ് മുണ്ടക്കേതൊടി വിഷ്ണു (28) ആണ് മരിച്ചത്.

ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം. മെഡിക്കല്‍ കോളജില്‍നിന്നും ഫറോക്ക് വഴി മണ്ണൂരിലേക്കു പോകുന്ന ഒരു സ്വകാര്യ ബസാണ് ബൈക്കുമായി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടനെ ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെറുവണ്ണൂരിലെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസം മറികടക്കാന്‍ കൊളത്തറയില്‍ നിന്ന് ചേരുന്ന റോഡിലൂടെ അതിവേഗതയില്‍ സ്വകാര്യബസ് വന്നതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാമനാട്ടുകരയില്‍ ബസ് അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു.

Kerala

കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റ് മധ്യവയസ്കൻ മരിച്ചു

 

ആലപ്പുഴ: കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റ് മധ്യവയസ്കൻ മരിച്ചു.ചേരാവള്ളി സ്വദേശി സജി (50) ആണ് മരിച്ചത്.സംഭവത്തില്‍ അയൽവാസി വിഷ്ണുവിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.

മോഷണകുറ്റം ആരോപിച്ചായിരുന്നു മർദനം. വിഷ്ണുവിന്‍റെ മകളുടെ സ്വർണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നുവെന്നും ഇതിന്‍റെ പേരിൽ ബുധനാഴ്ച രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.

സംഘർഷത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു.സജി ഹൃദ്രോഗി ആയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

Latest News

Up